Poem

ആത്മകഥ

ഫിദ സലീംആന്ധ്ര സർവകലാശാല, ആന്ധ്ര പ്രദേശ്

വിത്തായിരുന്നപ്പോൾ ഒരു പിടി മണ്ണ് മതി വേരുകൾക്ക് ശ്വസിക്കാനും സ്വപ്നങ്ങൾക്ക് മുളയ്ക്കാനും

തളിര് കിളിർത്തപ്പോൾ അൽപം മഴ മതി ദാഹം തീർക്കാനും മുങ്ങിമരിക്കാതിരിക്കാനും

നാമ്പ് ഉയർന്നപ്പോൾ മുകളിൽ ആകാശം മതി വളരാനും പടരാനും

മൊട്ടായപ്പോൾ ഒരു നോട്ടം മതി തളിരിടാനും ജീവനാകാനും

പൂവായപ്പോൾ പല കണ്ണുകളും വന്നു സൗരഭ്യം ആസ്വദിക്കാനും നിറങ്ങൾ പങ്കിടാനും

വാടിയപ്പോൾ ഒരു കൈ മതിയായിരുന്നു തഴുകാനും തിരിച്ചറിയാനും

വൃക്ഷമായപ്പോൾ ആരും വന്നില്ല വേരുകളെ മറന്ന് നിഴലിനെ മാത്രം തേടി

കൊമ്പുകൾ നീണ്ടപ്പോൾ ഇടം ചെറുതായി അഭയസ്ഥാനം വിഘ്‌നമായി തീർന്നു